സോക്രട്ടീസിന്റെ ഭാവമായിരുന്നു വിപിന്‍ദാസിന്. സുര്യനു താഴെ സമസ്ത വിഷയങ്ങളിലും അദ്ദേഹത്തിന് അനല്പമായ അറിവുണ്ടായിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് ഞങ്ങള്‍ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായത്. വിപിന്‍ദാസിന്റെ അജ്ഞാതവാസം ചെങ്ങന്നൂരിലും എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമയില്‍ ഞാന്‍ എഴുതിയിരുന്നു. അദ്ദേഹത്തെപ്പറ്റി വളരെപ്പറയാനുണ്ട്. തീയൊന്നെരിഞ്ഞടങ്ങിക്കൊള്ളട്ടെ. വയനാട്ടില്‍ മരത്തില്‍ തളയ്ക്കപ്പെട്ട ഒരാത്മാവിനെപ്പറ്റിയാണ് എന്നെക്കൊണ്ട് അദ്ദേഹം ലൊക്കേഷനിലിരുത്തി സ്‌ക്രിപ്റ്റ് എഴുതിച്ചത്. ചാരുഹാസന്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ പോലും ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ അത് വെളിച്ചം കാണുകയുണ്ടായില്ല. അറം പറ്റിയതുപോലെ അദ്ദേഹം വയനാട്ടിലെ വൈത്തിരിയില്‍ വൈദ്യുതി ശ്മശാനത്തില്‍ ബന്ധനസ്ഥനായിക്കിടക്കുന്നു.ആ പ്രതിഭാ ശാലിയുമായി പങ്കിട്ട ഓരോ നിമിഷത്തെയും ഹൃദയവേദനയോടെ സ്മരിക്കുന്നു. സലാം.
Wednesday, February 16, 2011
Subscribe to:
Post Comments (Atom)




രൂപം നേരിട്ട് കാണിച്ചു അല്ലേ..
ReplyDeleteഅപ്പോൾ അനേകം ഭാവങ്ങളുള്ള ആളാണല്ലേ
ഇനിയും വിപിൻ ദാസിനേക്കുറിച്ച് കൂടുതൽ പറയൂ..
kollam....
ReplyDelete